Saturday, March 25, 2017

SSSLC കണക്ക് പരീക്ഷ റദ്ധ് ചെയ്തു.

SSLC കണക്ക് പരീക്ഷ റദ്ധ് ചെയ്തു.ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് നടപടി.മാർച്ച് 30 നു വിദ്യാർത്ഥികൾ ഒരുവട്ടം കൂടി പരീക്ഷ എഴുതണം.
ചോദ്യ പേപ്പർ തയ്യാറാക്കിയ അധ്യാപകൻ ഒരു സ്വകാര്യ സ്ഥാപനത്തിനു വേണ്ടി ചോദ്യങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു ആരോപണമുയർന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ സ്വകാര്യ ട്യൂഷൻ സെൻ്റിൽ ക്ളാസെടുക്കാറുണ്ടെന്നും അവർക്കു വേണ്ടി 13 ചോദ്യങ്ങൾ ചോർത്തി നൽകിയെന്നും തെളിഞ്ഞു.
തുടർന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര യോഗം വിളിച്ചു.
പരീക്ഷ വീണ്ടും നടത്താൻ തീരുമാനമെടുത്തു.
ഇത്തവണത്തെ കണക്ക പരീക്ഷ പൊതുവേ പ്രയാസമേറിയതായിരുന്നു എന്നാണ് വിദ്യാർത്ഥികളിലേറെയും വിലയിരുത്തിയിരുന്നത.

Wednesday, March 22, 2017

വമ്പൻ റിലീസുമായി ഹണി ബീ 2 സെലിബ്രേഷൻസ് ഇന്നെത്തുന്നു

200 ഓളം സ്ക്രീനുകളിൽ വമ്പൻ റിലീസുമായി ഹണിബീ 2 ഇന്നെത്തുന്നു.
2013 ൽ റിലീസ് ചെയ്ത ഹണിബീരുടെ രണ്ടാം ഭാഗമാണ് ഹണിബീ 2 ഹെലിബ്രേഷൻസ് എന്ന പേരിൽ ഇപ്പോൾ റിലീസ് ചെയ്യുന്നത്.

ഭാവന,ലാൽ,ആസിഫ് അലി തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മദ്യപിച്ച് ലഹരിയിൽ കറങ്ങി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറഞ്ഞ ഹണിബീ 1 ൻ്റെ തനിയാവർത്തനമാകുമോ ഹണിബീ 2 ഉം എന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ
ചോദ്യം.

റിലീസ് ചെയ്ത ട്രയിലറും ടീസറും കണ്ട പ്രേക്ഷകർ പറയുന്നത് ഹണീബു 2 ഉം സുഹൃത് ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാകുമെന്നാണ്.

Expected Rating - 8/10 👌


☺☺☺

Tuesday, March 21, 2017

വമ്പൻ റിലീസിനൊരുങ്ങി ബാഹുബലി 2





ആയിരത്തിലധികം തീയറ്ററുകളിൽ വമ്പൻ റിലീസിനൊരുങ്ങി ബാഹുബലി 2.
തകർപ്പൻ VFX രംഗങ്ങളും കിടിലൻ ക്ളൈമാക്സുമായി "ബാഹുബലി 2" റിലീസിനെത്തും.ഏപ്രിൽ 28 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.
പ്രഭാസ്,തമന്ന,അനുഷ്ക ഷെട്ടി,നാസർ,രമ്യാ കൃഷ്ണൻ തുടങ്ങി ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കലാസംവിധാനമൊരുക്കിയ മലയാളിയായ 'സാബു സിറിൾ' തന്നെയാണ് രണ്ടാം ഭാഗത്തിനും കലാസംവിധാനമൊരുക്കിയിരിക്കുന്നത്.
ഹൈദ്രാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ഏക്കറുകളോളം വിസ്തീർണമുള്ള സ്ഥലത്ത് പടുകൂറ്റൻ സെറ്റുകളിൽ വെച്ചായിരുന്നു ചിത്രീകരണം.
കേരളത്തിൽ വയനാട്ടിലെ ചില വനപ്രദേശങ്ങളിലും മറ്റുമായി ചിത്രീകരണത്തിൻ്റ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്തിരുന്നു.
ചിത്രത്തിൻ്റെ   vfx രംഗങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത് "makuta" (മകുത)  എന്ന ലോകപ്രശസ്ത ഗ്രാഫിക് ഡിസൈനിംങ് കമ്പനിയാണ്.
ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം
ഗ്രാഫിക് ഡിസൈനിംങ് സ്റ്റുഡിയോകളി
ദിഹസങ്ങളോളം നീണ്ട പ്രയത്നത്തിതൻ്റെ ഫലമായാണ് "ബാഹുബലി 2" പിറവികൊണ്ടത്.ചിത്രത്തിനു പിന്നിൽ പതിനായിരക്കണക്കിനു ഗ്രാഫിക് ഡിസൈനിംങ് എക്സ്പെർടുമാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ആയിരക്കണക്കിന് ജൂനിയർ ആർടിസ്റ്റുമാർക്ക് "കളരി" ഉൾപെടെയുള്ള ആയോധന കലകളിൽ പ്രത്യേക പരിശീലനം നൽകിയാണ് യുദ്ധരംഗങ്ങളും ക്ളൈമാക്സ് രംഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത്.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത "ലൈറ്റ് വെയ്റ്റഡ്" ആയിട്ടുള്ള മെറ്റൽസ് കൊണ്ടാണ് യുദ്ധരംഗങ്ങൾക്കുള്ള ആയുധങ്ങൾ നിർമിച്ചതെന്ന് കലാസ
വിധായകനായ "സാബു സിറിൾ" പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
കട്ടപ്പ ബാഹുബലിയെ കൊല്ലുന്നതെന്തിന് എന്ന ചോദ്യം ബാക്കിയാക്കിയാണ ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിച്ചതെന്കിൽ അതിനുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബാഹുബലിയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിൻ്റെ ടീസറിന് യൂട്യൂബിൽ 5 കോടിയിലധികം വ്യൂസ് കിട്ടിക്കഴിഞ്ഞു.
ഒരുപാട് പ്രതീക്ഷകളുമായി നമുക്കും കാത്തിരിക്കാം,ഇന്ത്യൻ സിനിമാചരിത്രത്തിൽ മറ്റൊരേടായി മാറാൻ സാധ്യതയുള്ള ബാഹുബലി 2 ൻ്റെ വിസ്മയക്കാഴ്ച്ചകൾക്കായി....
Expected Rating - 10/10

Friday, March 17, 2017

മഞ്ജു വാര്യർ ചിത്രം "സൈറാബാനു" തീയറ്ററുകളിൽ

മഞ്ജുവാര്യർ ചിത്രം "സൈറാബാനു" തീയറ്ററുകളിലെത്തി.മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളിൽ ലഭിക്കുന്നത്.തികച്ചും
വ്യത്യസ്മായ ഗെറ്റപ്പിലാണ് മഞ്ജുവാര്യർ ചിത്രത്തിലെത്തുന്നത്.

Rating:- 5.5/10

Thursday, March 16, 2017

അന്കമാലി ഡയറീസിൻ്റെ "വ്യാജൻ" ടെലഗ്രാമിൽ

തീയറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുന്ന അന്കമാലി ഡയറീസിൻ്റെ വ്യാജൻ ടെലഗ്രാമിൽ പ്രചരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രം ടെലഗ്രാമിലെ  ചില ഗ്രൂപ്പുകളിലെത്തിയത്. @latestmoviesonly എന്ന
ടെലഗ്രാം ഗ്രൂപ്പിലാണ് ചിത്രം ആദ്യമെത്തിയത്.
ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത് UAE യിൽ
നിന്നാണ്.ലിൻക് ഷെയർ ചെയ്തവരും ഡൗൺ
ലോഡ് ചെയ്തവരും സൈബർസെൽ നിരീക്ഷണത്തിലാണ്.
റിലീസ് ചെയ്യുന്ന പുതിയ സിനിമകളുടെ വ്യാജൻ "ടെലഗ്രാം" ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നത് ഒരു പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.
വാട്സാപ്പ് പോലെ ടെലഗ്രാമിലും സൈബർസെൽ നിരീക്ഷണം ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇവിടെ വ്യക്തമാകുന്നത്.

Saturday, March 11, 2017

ഫുക്രിയുടെ വ്യാജൻ ഇൻ്റർനെറ്റിൽ.ചിത്രം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച 2 പേർ പോലീസ് കസ്റ്റഡിയിൽ.

ഫുക്രിയുടെ വ്യാജൻ "സിപ്പി മൂവീസ്" "മരണ മാസ്" എന്നീ സൈറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.റിലീസ് ചെയ്ത് കുറച്ചുദിവസങ്ങൾ പിന്നിട്ടപ്പോൾ വ്യാജനെത്തിയത് ചിത്രത്തിൻ്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിനാളുകൾ ചിത്രം
ഡൗൺലോഡ് ചെയ്തു.ചിത്രം വാട്സ്ആപ്പ് വഴി വ്യാപകമായി  പ്രചരിപ്പിച്ച രണ്ടു പേരെ കേരള പോലീസ് സൈബർ സെൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സൈബർസെൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മെക്സിക്കൻ അപാരത 15 കോടിയിലേക്ക്

കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി മെക്സിക്കൻ അപാരത.3 കോടി രൂപയോളം ഫസ്റ്റ് ഡേ കളക്ഷൻ നേടിയ മെക്സിക്കൻ അപാരത പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 15 കോടി കളക്ഷനിലേക്ക് എത്തുകയാണ്.കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണിത്.ചിത്രം റിലീസിനെത്തിയത് എസ്രയുടെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.

Rating:-8.5/10

തമിൾ റോക്കേഴ്സിനെ വെല്ലുവിളിച്ചുകൊണ്ട് കട്ടപ്പനയിലെ റിത്വിക് റോഷൻ


തമിൾ റോക്കേഴ്സ് ഉൾപെടെയുള്ള വ്യാജസിനിമ സൈറ്റുകളെ വെല്വിളിച്ചുകൊണ്ട് കട്ടപ്പനയിലെ റിത്വിക് റോഷൻ.
ചിത്രം റിലീസ് ചെയ്ത് 105 ദിവസങ്ങളോളം കഴിഞ്ഞിട്ടും ചിത്രതിൻ്റെ വ്യാജനിറങ്ങാത്തത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരക്കുകയാണ്.
ചിത്രത്തിൻ്റെ ശില്പികൾ  പോലും അത്ഭുതപ്പെടിരക്കുകയാണ്.
ചിത്രത്തിൻ്റെ റിലീസിംങ് മുതൽ കട്ടപ്പനയിലെ അണിയറ പ്രവർത്തകർ വെച്ചു പുലർത്തിയ ശ്രദ്ധയും കരുതലുമാണ് വ്യാജനിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്.
"ജോമോനും" "ഫുക്റിയും" "മുന്തിരിവള്ളിയും"  മൊബൈലിൽ കണ്ട മലയാളി "കട്ടപ്പന" ക്ക് വേണ്ടി ഓട്ടം തുടങ്ങിയിട്ട് മാസം കുറേയായി.
തുടർച്ചയായി മാറ്റിവെക്കുന്ന DVD റിലീസിംങ്ങും തിരുവനന്തപുരത്തെ കേരള പോലീസ് സൈബർ ഡോമിൻ്റ സ്പെഷ്യൽ മോണിറ്ററിംങ്ങും കൂടിയായപ്പോൾ ഈ പടവും മോബൈലിൽ കണ്ടു കളയാം എന്നുള്ള മലയാളീടെ സ്വപ്നം വിഫലമായി എന്നു വേണം പറയാൻ.
വാട്സാപ്പിലു ടെലഗ്രാമിലും ഫേസ്ബുക്കിലുമൊക്ക "കട്ടപ്പന കിട്ടിയോ" എന്ന ചോദ്യം കേൾകാത്ത ദിവസങ്ങളില്ല.
എന്തായാലും ജനഹൃദയങ്ങൾ കീഴടക്കി "കട്ടപ്പനയില റിത്വിക് റോഷൻ" മുന്നേറുകയാണ്.

സഖാവിൻ്റെ ടീസർ നാളെ 5 മണിക്കെത്തും(on march 18 2017)



കേരളം ചുവപ്പിക്കാൻ സഖാവെത്തുന്നു...


രണവീഥികളിൽ വിപ്ളവത്തിൻ്റെ തീക്കനൽ വീഴ്ത്തിയവൻ്റെ കഥ..ഒരു പക്ഷേ 2017 ൽ മലയാളസിനിമ പ്രതീക്ഷിക്കുന്ന മറ്റൊരു "ചുവപ്പൻ"
ചലച്ചിത്രം.കട്ടക്കലിപ്പും ഇടിവെട്ട് രംഗങ്ങളുമായി
തീയറ്റർ നിറഞ്ഞോടുന്ന "മെക്സിക്കൻ അപാരത" യേക്കാൾ ഒരുപടി മുന്നിൽ നിൽക്കും "സഖാവ്" എന്നാണ് കേട്ടറിവ്.തീയറ്റേറുകളിൽ കളക്ഷൻ റേക്കോർഡുകൾ തീർക്കാൻ സിദ്ധാർത്ഥ് ശിവയുടെ നിവിൻ പോളി ചിത്രമായ സഖാവിനും
കഴിയും.കമ്യൂണിസ്റ്റ് ടച്ചുള്ള സിനിമയായിട്ടു കൂടി മെക്സിക്കൻ അപാരതയെ പ്രേക്ഷകർ രാഷ്ട്രീയഭേദമന്യേ ഏറ്റെടുത്തെൻകിൽ "സഖാവ്"നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കും.
"കട്ടത്താടിയും"  "കലിപ്പ്" ഗെറ്റപ്പുമായി "ജോർജ്ജ്"
ഒരിക്കൽ കൂടി ബിഗ് സ്ക്രീനിലെത്തെപ്പുമ്പോൾ
"സഖാവ്" മലയാളക്കരയാകെ "ചുവപ്പിക്കും" എന്ന കാര്യത്തിൽ സംശയം വേണ്ട....കളക്ഷൻ്റെ പേമാരി തീർക്കാൻ സഖാവ്  വെരുവാ...കാത്തിരുന്നോ...

Sunday, March 5, 2017

മാർച്ച് 14 ന് നെടുമങ്ങാട്ടെ ഗവൺമെൻ്റ് ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി.

നെടുമങ്ങാട്:മുത്തുമാരിയമ്മൻ കോവിലിലെ ഉത്സവത്തോടനുബന്ധിച്ച് മാർച്ച്14ന് നെടുമങ്ങാട്ടെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പരീക്ഷകൾക്ക് മാറ്റമില്ല.

Friday, March 3, 2017

കട്ടക്കലിപ്പുമായി മെക്സിക്കൻ അപാരത


        


           കട്ടക്കലിപ്പും ഉശിരൻ രംഗങ്ങളുമായി മെക്സിക്കൻ അപാരത അരങ്ങുതകർക്കുന്നു.
 ടോവിനോ തോമസ്  എന്ന പുത്തൻ താരോദയത്തെയാണ് സിനിമ കേരളത്തിന്
 സമ്മാനിച്ചിരിക്കുന്നത്.ഒരു നല്ല കമ്യൂണിസ്റ്റിനേ പൂർണമായും തൃപ്തിപ്പെടുത്തുന്ന
സിനിമ വ്യക്തമായ രാഷ്ട്രീയ നിലപാട് ചിത്രത്തിലുടനീളം ചർച്ചാവിഷയമാക്കുന്നു.
ടോവിനോതോമസ് എന്ന യുവനടൻ്റെ അഭിനയ പാഠവം കൂടി നാം വിലയിരുത്തണം.ചടുലമായ അഭിനയശൈലി  ചിത്രത്തിലുടനീളം പുലർത്താൻ ടോവിനോയ്ക്ക് കഴിയുന്നുണ്ട്.






   






ടൊവീനോ തോമസ് എന്ന യുവനടന്റെ കരിയര്‍ ഒരു മെക്‌സിക്കന്‍ അപാരതയോടെ താരപദവിയുള്ളതാകുന്നു. കാരണം ചിത്രം നേടുന്ന ആദ്യ ദിന സ്വീകാര്യതയും, സ്‌ക്രീനില്‍ ടൊവീനോയുടെ മുഖം തെളിയുമ്പോള്‍ ലഭിക്കുന്ന കയ്യടികളും, ആര്‍പ്പു വിളികളും അത് തെളിയിക്കുന്നതാണ്. അഭിനയത്തിലും അദ്ദേഹം സമകാലികരില്‍ ഒന്നാം നിരയിലാണ്. പോള്‍ വര്‍ഗീസ് , കൊച്ചനിയന്‍ എന്നീ കഥാപാത്രങ്ങളായി ടൊവീനോയുടെ ആയാസരഹിതമായ അഭിനയശൈലി ശ്രദ്ധേയമാണ്.    മഹാരാജാ കോളേജിലെ കെ.എസ്.ക്യുവിന്റെ അക്രമ ഭരണത്തിനെതിരെ എസ്.എഫ്.വൈയുടെ യൂണിറ്റ് സ്ഥാപിക്കുവാനും, ഇലക്ഷനില്‍ മത്സരിക്കുവാനുമുള്ള കുറച്ച് ചെറുപ്പക്കാരുടെ ശ്രമമാണ് കഥ. ടൈറ്റില്‍ കാര്‍ഡിന് മുന്‍പ് ഫ്‌ളാഷ് ബാക്ക് രംഗങ്ങളായി അതേ കോളേജില്‍ ആദ്യമായി എസ്.എഫ്.വൈയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട കൊച്ചനിയന്റെ ആവേശവും, മരണവും ദൃശ്യവത്കരിക്കുന്നുണ്ട്. അതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പോളും, സുഭാഷും, കൃഷ്ണനും, രാജേഷുമടങ്ങുന്ന എസ്.എഫ്.വൈ അനുഭാവികള്‍ മഹാരാജാസിലെത്തുന്നത്. അവര്‍ അവിടെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികളും, പ്രശ്‌നങ്ങളുമാണ് സിനിമ. രാഷ്ട്രീയത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും മുന്‍പ് പോള്‍ ഒരു പ്രണയപരാജയത്തിനിരയാകുന്നു. അതും അയാളെ ആവേശപ്പെടുത്തുന്നുണ്ട്. ഒടുവില്‍ നായകപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ വിപ്ലവചിന്തകളുടെ ആവേശം കലര്‍ത്തിയവതരിപ്പിച്ച് സിനിമ തനതു വഴിയിലോടിത്തീരുന്നു.    ദുര്‍ബലമായ തിരക്കഥയും, അവതരണത്തിലെ ദൗര്‍ബല്യങ്ങളും എഡിറ്റിംഗിലെയും, ഛായാഗ്രാഹണത്തിലെയും മികവിനാല്‍ മറികടക്കുന്നു. അഭിനേതാക്കളായ നീരജ് മാധവും, രൂപേഷ് പീതാംബരനും, മനുവും, സുധീ കോപ്പയും, ബാലാജിയും, കലാഭവന്‍ ഷാജോണും, ഗായത്രി സുരേഷും, സുധീര്‍ കരമനയും ഒക്കെ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. ഹരീഷ് പേരടി ആവര്‍ത്തനത്തിന്റെ ചെടിപ്പാണ് സൃഷ്ടിക്കുന്നത്. സംവിധാനത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്ക് കടന്ന അനൂപ് കണ്ണന് ചിത്രം സാമ്പത്തിക നേട്ടമാകും എന്നുറപ്പ്. നവാഗതനായ സംവിധായകന്‍ ടോം ഇമ്മട്ടിക്കും സിനിമ ഗുണകരമാണ്. എഴുത്തും സംവിധായകന്റെത്. എങ്കിലും കാലഘട്ടത്തിന്റെ വേര്‍തിരിവ് ചിത്രത്തില്‍ വിശ്വാസയോഗ്യമായ തരത്തില്‍ സാധ്യമായില്ല എന്നുറപ്പ്. എന്നാല്‍ ചിത്രത്തെ ഏറ്റെടുത്ത ആവേശക്കമ്മറ്റിക്കാര്‍ക്ക് അതൊന്നും പ്രശ്‌നമാകുവാനിടയില്ല. കുടുംബങ്ങള്‍ മെക്‌സിക്കന്‍ അപാരതയ്ക്ക് ടിക്കറ്റെടുക്കാനും പ്രയാസം. അവര്‍ക്ക് ഈ അപാരത അസഹനീയമാകും എന്നതിനാല്‍ കൂടുതല്‍ വിശധീകരണത്തിന് മുതുരുന്നില്ല -

Sunday, February 12, 2017

ചടയമംഗലം ജഡായു പാറ ഗിന്നസിലേക്ക്...





ചടയമംഗലം ജഡായു പാറ ഗിന്നസിലേക്ക്...



സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ്  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാവുന്ന ജടായു പക്ഷിശില്‍പം ഒരുങ്ങുന്നത്. സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി.

ജടായു പാറയിലെ റോക്ക് ക്ലൈംബിങ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുക.
സംവിധായകന്‍ രാജീവ് അഞ്ചലാണ് ജടായുപദ്ധതിയുടെ എല്ലാം. 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് രാജീവ് അഞ്ചല്‍ ഈ പാറക്കെട്ടിലേക്ക് ഒരു ശില്പിയായാണെത്തിയത്. ഇവിടെ ഒരു ശില്‍പം പണിയാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. ഇതിനിടെ ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെത്തന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് 65 ഏക്കര്‍ പാറക്കെട്ട് കേരളത്തിന്റെ മുഖമുദ്രയാകാന്‍ പോകുന്ന പദ്ധതിക്ക് തുടക്കമായത്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരമുള്ള പാറക്കെട്ടില്‍ എങ്ങനെ ജലമെത്തിക്കുമെന്നതായിരുന്നു വലിയ വെല്ലുവിളി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.

രാജീവ് അഞ്ചല്‍
 ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളില്‍ പച്ചപ്പ് നിറഞ്ഞുവളര്‍ന്നു. ഔഷധസസ്യങ്ങളുടെ കൂട്ടം തന്നെ ഇവിടെ വെച്ചുപിടിപ്പിച്ചു. ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. അങ്ങനെ മികച്ച ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതി രൂപപ്പെട്ടു. ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാര്‍ഷികമാതൃകയ്ക്കും രൂപം നല്‍കുന്നുണ്ട്.
പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ് ശില്പത്തിനടുത്ത് സഞ്ചാരികളെ എത്തിക്കുക.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു ഇറക്കുമതിചെയ്ത കേബിള്‍കാര്‍ സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. കേബിള്‍ കാറിലൂടെയെത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്നത് ശില്പത്തിനുള്ളിലെ അത്ഭുതക്കാഴ്ചകള്‍. കൂറ്റന്‍ ശില്പത്തിനുള്ളിലേക്ക് ഒരുസമയം ഒട്ടേറെ സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭവമാണ് ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നത്.  പൂര്‍ണമായും ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടര്‍ന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം. പക്ഷിയുടെ ഇടത്തേക്കണ്ണിലൂടെ ദൂരെ അറബിക്കടലും വലത്തേക്കണ്ണിലൂടെ സമീപദൃശ്യങ്ങളും കാണാന്‍ കഴിയും.   തുടര്‍ന്ന് ശില്പത്തിനുള്ളില്‍ തന്നെ രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിേയറ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാറക്കെട്ടും താഴ്വരകളും നിറഞ്ഞ ജടായുവിലൂടെ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും ഈ പദ്ധതിയുടെ ഭാഗമാണ്.

12 വര്‍ഷങ്ങള്‍ക്കൊണ്ട് രൂപപ്പെടുത്തിയ ജടായു ടൂറിസം പദ്ധതി ഈ ഏപ്രിലോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. സപ്തംബറില്‍ രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പൂര്‍ണമായും സഞ്ചാരികള്‍ക്ക് സ്വന്തമാകും.
ജടായുപാറയിലെ ഭക്ഷണശാല
ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. വെട്ടേറ്റുവീണ ജടായുവിന്റെ കൊക്ക് പാറയില്‍ ഉരഞ്ഞ് രൂപപ്പെട്ടുവെന്ന് കരുതുന്ന പദ്മതീര്‍ഥക്കുളം ഇവിടെയുണ്ട്. പിന്നീട് സീതയെ അന്വേഷിച്ചെത്തിയ രാമന്‍ വെട്ടേറ്റുകിടക്കുന്ന ജടായുവിനെ കാണുകയും മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഈസമയം ശ്രീരാമന്റെ പാദമുദ്ര ജടായുപ്പാറയില്‍ പതിഞ്ഞെന്നും സങ്കല്പമുണ്ട്.